ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ 2024 ൽ ആധിപത്യം പുലർത്തിയിരുന്ന ഓല ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയാണെന്ന് റിപ്പോർട്ടുകൾ വരുന്നു.
കമ്പനിയുടെ ഓഹരി വില 51 ശതമാനത്തോളം ഇടിവ് സംഭവിച്ചത് വലിയ തകർച്ചയുടെ വക്കിൽ കമ്പനിയെ എത്തിച്ചിരിക്കുകയാണ്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓല ജീവനക്കാരെ ഒരുപാട് വെട്ടിക്കുറയ്ക്കുകയണ്ടായി. ഇനിയും 5 ശതമാനം ജീവനക്കാരെ കൂടി പിരിച്ചുവിടാൻ കമ്പനി ആലോചിക്കുന്നു.
ബാംഗ്ലൂരിൽ പല സ്ഥലങ്ങളിലും ഉണ്ടായിരുന്ന ഓഫീസുകൾ കമ്പനി മുൻ വർഷങ്ങളിൽ അടച്ചു പൂട്ടുകയുണ്ടായത് വർധിച്ചുവരുന്ന നഷ്ടം നികത്താനായിരുന്നു.
ബിസിനസ് പുനഃസംഘടിപ്പിക്കുന്നതിനാണ് സ്ഥലങ്ങൾ ഒഴിഞ്ഞതെന്നാണ് കമ്പനിയുടെ വാദം.
ഇതിനിടയിൽ കമ്പനി ഓഹരികൾ വൻതോതിൽ വിറ്റഴിക്കുകയും ഉണ്ടായി.
സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ഓല പരിശ്രമിക്കുന്നുണ്ടെങ്കുലും വിപണിയിൽ വീണ്ടും ഒരു താരംഗമാകാൻ കഴിയുമോ എന്ന് കണ്ടുതന്നെ അറിയണം.