വിദേശ ഇന്ത്യക്കാർ വൻതോതിൽ തങ്ങളുടെ എൻആർഐ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതായി വാർത്ത.
കൊച്ചി : ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇന്ത്യക്കാർ തങ്ങളുടെ ഇന്ത്യൻ ബാങ്കുകളിൽ നിന്നും വൻതോതിൽ പണം വിളിക്കുന്നത്. ആർ ബി ഐ യുടെ ഏറ്റവും പുതിയ കണക്കു പ്രകാരം മാർച്ചിൽ മാത്രം ഏകദേശം 2 ബില്യൺ ഡോളറിന്റെ പണം പിൻവലിക്കപ്പെട്ടതായി പറയപ്പെടുന്നു.
നിലവിലെ അനിശ്ചിതമായി നിലകൊള്ളുന്ന ഇറാൻ യുദ്ധപശ്ചാത്തലത്തിൽ വിദേശ ഇന്ത്യക്കാർ തങ്ങളുടെ നിക്ഷേപങ്ങൾ നിർത്തി എന്ന് മാത്രമല്ല ഉള്ള നിക്ഷേപങ്ങൾ ബാങ്കുകളിൽ നിന്നും പിൻവലിക്കുന്ന പ്രവണത വർധിച്ചുവരികയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രവാസികളിൽ ഭൂരിഭാഗവും ഗൾഫ് പ്രവസികളിൽ ആണ് ഈ പ്രവണത കൂടുതലായി കാണുന്നത്.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധ പശ്ചാത്തലം പ്രവാസികളുടെ തൊഴിൽ സുരക്ഷയെയും ഉപജീവനമാർഗ്ഗത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇതാണ് കൂടുതലും പണം വൻതോതിൽ പിൻവലിക്കലിന് കാരണം എന്ന് അനുമാനിക്കപ്പെടുന്നു. നോൺ-റസിഡന്റ് എക്സ്റ്റേണൽ (NRE), നോൺ-റസിഡന്റ് ഓർഡിനറി (NRO) അക്കൗണ്ടുകളിൽ നിന്നാണ് ഈ പിൻവലിക്കലുകലുകൾ പ്രധാനമായും ഉണ്ടായിരിക്കുന്നത്.
.png)