പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ വർധിച്ചുവരുന്ന ക്രൂഡ് ഓയിൽ വിലകാരണം ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില തുടരെത്തുടരെ വർധിച്ചുവരുന്നു.
മറ്റുള്ള രാജ്യങ്ങളിൽ പെട്രോൾ ഡീസൽ വില വർദ്ധനവ് ഉണ്ടായിരുന്നെങ്കിലും ചില സംസഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനുണ്ടായിരുന്നതിനാൽ വിലവധനവ് നടപ്പാക്കാതെ സർക്കാർ മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പുകൾ കഴിയുകയും പുതിയ സർക്കാരുകൾ നിലവിൽ വന്നതോടെ തടഞ്ഞുവെച്ചിരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടാൻ ആരംഭിച്ചു.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 8 രൂപയാണ് എണ്ണകമ്പനികൾ കൂട്ടിയത്. ഇനി അത് 2 രൂപ കൂടി വരും ദിവസങ്ങളിൽ കൂട്ടും എന്നാണ് അറിയുന്നത്.
സിഎൻജിയുടെ വില ഡൽഹിയിൽ കിലോയ്ക്ക് 2 രൂപ ഇന്ന് വർദ്ധനവ് ഉണ്ടായിരിക്കുന്നു. രണ്ടാഴ്ചക്കുള്ളിൽ നാലാം തവണയാണ് വില വർധിക്കുന്നത്.
പെട്രോൾ ഡീസൽ, സിഎൻജി, എൽപിജി ഉത്പന്നങ്ങളുടെ വിലവർദ്ധനവ് നിലവിൽ എല്ലാത്തരത്തിലുമുള്ള ആവശ്യസാധങ്ങളുടെയും മറ്റും വിലവർദ്ധനവിന് കാരണമാകുന്നുണ്ട്. ഇത് സാധാരണക്കാരുടെ ജീവിതച്ചിലവ് വൻതോതിൽ വർധിക്കാൻ കാരണമാകും.
ഓട്ടോ, ടാക്സി, ബസ്, ഹോട്ടൽ തുടങ്ങിയു സാധാരണക്കാരെ കൂടുതൽ ബാധിക്കുന്ന മേഖലകളിലെല്ലാം നിലവിലെ പ്രതിസന്ധിയിൽ വിലവർദ്ധനവ് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഈ അടിയന്തിര സാഹചര്യത്തിൽ വിലവധനവ് പിടിച്ചുനിർത്താൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നീക്കങ്ങൾക്കായി കാത്തിരിക്കുകയാണ് സാധാരണ ജനങ്ങൾ.
.png)