വില്പന സമ്മർദം കൂട്ടിയതിനാൽ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു.
ഇറാൻ അമേരിക്ക യുദ്ധഭീക്ഷണി മാറാതെ നിൽക്കുന്ന സാഹചര്യവും ക്രഡ് ഓയിൽ വില ഉയരുന്നതും രൂപയുടെ മൂല്യം കുറയുന്നതും കൊണ്ട് നിക്ഷേപകർ ഓഹരി വില്പന കൂട്ടിയതിനാൽ ആണ് വിപണിയിൽ കനത്ത പ്രഹരം അനുഭവപ്പെട്ടത്.
ഇന്നലെ സെൻസെക്സ് 961.41 പോയിന്റാണ് ഇടിഞ്ഞത്. 81,287ല്‍ സെൻസെക്സ് വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 317.9 പോയിന്റ് ഇടിഞ്ഞു 25,179ല്‍ അവസാനിച്ചു.
ബാങ്കിംഗ്, ഐ ടി, റിയാൽറ്റി ഓഹരികളിൽ ആണ് പ്രധാനമായും നഷ്ടം ഉണ്ടായത്.
സെൻസെക്സ് 1.17 ശതമാനവും നിഫ്റ്റി 1.27 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഏകദേശം അഞ്ചു ലക്ഷം കോടിയുടെ നഷ്ടമാണ് നിക്ഷേപകർക്ക് ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്.