പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകം വലിയതോതിൽ സാമ്പത്തിക മാന്ദ്യത്തിലേക്ക് നേങ്ങുന്നതായി അന്താരാഷ്ട്ര നാണയനിധി (IMF) മുന്നറിയിപ്പ് നൽകുന്നു.
അമേരിക്ക ഇറാൻ യുദ്ധം അവസാനം കണ്ടെത്താനാകാതെ വരുന്ന സാഹചര്യത്തിൽ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ, പ്രകൃതിവാതകം, വളം എന്നിവയുടെ വിതരണം തടസ്സപ്പെടുന്നത് എല്ലാ രാജ്യങ്ങളെയും ഒരുപോലെ ബാധിക്കുമെന്നാണ് ഐഎംഎഫ് റിപ്പോർട്ട് പറയുന്നത്.
നിലവിലുള്ള യുദ്ധം ഒഴിവാക്കാനുള്ള ഒഴിവാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെയും ഇറാന്റെയും ചില കടുംപിടുത്തങ്ങൾ പ്രതീക്ഷകൾക്ക് മങ്ങൾ ഏല്പിക്കുന്നു.
ഹോർമോസ് പ്രതിസന്ധികൾ മൂലം ക്രൂഡ് ഓയിൽ വില ഉയരുന്നത് രാജ്യങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രമാതിതമായി വർധിക്കാൻ ഇടയാക്കിയിരിക്കുന്നു. ഇത് വൻതോതിൽ എല്ലാ മേഖലകളിലും വിലവർധനവിന് കാരണമാകുന്നു.
പ്രതിസന്ധികൾ രൂക്ഷമായി തുടർന്നാൽ പണപ്പെരുപ്പം വർദ്ധിക്കുകയും ലോകം ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകത്തും എന്നാണ് IMF റിപ്പോർട്ട് പറയുന്നത്.