കേരളത്തിലെ റബർ കർഷകർക്ക് വലിയ സന്തോഷ വാർത്ത. റബ്ബറിന്റെ താങ്ങുവില സർക്കാർ 250 രൂപയാക്കി ഉയർത്തികൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നു. നിലവിൽ റബറിന്റെ താങ്ങുവില 200 രൂപ ആയിരുന്നു.
സംസ്ഥാന ധനകാര്യ വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞു.
മുഖ്യ മന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പറഞ്ഞ റബ്ബർ ഉല്പാദന ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായുള്ള നടപടി പ്രകാരമുള്ള വർദ്ധനവ് ആണിത്. കേരളത്തിലെ റബർ കർഷകരെ അവരുടെ പ്രതിസന്ധികളിൽ സർക്കാർ കയ്യൊഴിയില്ലെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ ഈ അടിയതിര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
റബ്ബറിന്റെ ആവശ്യത്തിനുള്ള വളത്തിനും മറ്റു സാധനസാമഗ്രികൾക്കും അതുപോലെ വെട്ടുകൂലി കൂടുന്നതും, മഴക്കാലമായതിനാൽ തുടർച്ചയായി റബർ വേട്ട സാധിക്കാത്തതും എല്ലാം കർഷകരെ വലിയ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയിരുന്നു. നിലവിലെ ഈ പ്രഖ്യാപനം കർഷകർക്ക് വലിയൊരു ആശ്വാസം ആയിരിക്കുകയാണ്.
പുതൂക്കിയ പുതിയ വിലയുടെ ആനുകൂല്യം ജൂലൈ ഒന്നു മുതലുള്ള കർഷകരുടെ റബർ ബില്ലുകൾക്ക് ബാധകമാണെന്ന് സർക്കാർ ഉത്തരവിൽ പറയുണ്ട്.
എന്തൊക്കെയായാലും റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തിയ പുതിയ സർക്കാർ ഉത്തരവ് റബർ കർഷർക്ക് വായിലെ ആശ്വാസം ആയിരിക്കുകയാണ്. വർധിച്ചുവരുന്ന വിലക്കയറ്റവും, മഴക്കെടുതിയും, സാധന സാമഗ്രികളുടെ വിലകൂടുതലും പോരാത്തതിനു വരാൻ പോകുന്ന ഓണത്തിന്റെ പരിചചിലവും ഓർത്തു വേവലാതി പിടിച്ചിരുന്ന റബർ കർഷകന് ആശ്വസിക്കാനുള്ള വകയായി ഇത്.
.png)